Sunday, May 8, 2011

ഒരു നെയ്യപ്പചരിതം

"കുഞ്ഞേ  കുഞ്ഞേ നീ തരുമോ... നിന്നുടെ കൈയിലെ നെയ്യപ്പം" ... മൂന്നു വയസുകാരി മകള്‍ക്ക് പണ്ടെങ്ങോ കേട്ടുമറന്ന ഒരു വായ്മൊഴി ചൊല്ലിക്കൊടുക്കുകയായിരുന്നു ഞാന്‍ . വാക്കുകളിലും വരികളിലും സംശയം ചോദിക്കുന്ന ബാല്യം. "എന്താ അമ്മെ നെയ്യപ്പം.? " ചോദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും മറുപടിക്ക് ഞാന്‍ തയാറായിരുന്നില്ല . ഒരു നിമിഷം ഞാന്‍ ആലോചിച്ചു. ഉത്തരത്തിനുള്ള കാലതാമസം അവള്‍ ഇഷ്ട്ടപ്പെട്ടില്ല  .

 "എന്തമ്മേ നെയ്യപ്പം.. പറ .."ഇത്തവണ ചോദ്യത്തില്‍ നിര്‍ബന്ധത്തിന്റെ ഭാവപകര്‍ച്ച .

"അതൊരു അപ്പമാണ് ."എങ്ങും തൊടാതെ യുള്ള എന്റെ മറുപടി അവള്‍ക്കു കുറെ ഏറെ ചോദ്യങ്ങള്‍ക്ക് കാരണമായി.
 "ദോശ പോലെ ആണോ?"അടുത്ത ചോദ്യം. "അല്ല ഉണ്ണീ ഇത് എണ്ണ യിലാണ് ഉണ്ടാക്കുന്നത് ... " ഞാന്‍ .
"അപ്പോള്‍ അമ്മ ഫിഷ്‌ ഫ്രൈ ചെയ്യുന്നപോലെയാണോ ?" വീണ്ടും വന്നു ചോദ്യം. ഇനി രക്ഷയില്ല. ചുറ്റിയതു തന്നെ.

കുഞ്ഞുങ്ങളുടെ ചോദ്യം ചോദിക്കുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തരുത്.. ക്ഷമയോടെ പറഞ്ഞു കൊടുക്കണം ..അതവരുടെ ചിന്താ ശക്തിയെ യും ബുദ്ധി വികാസത്തെയും സ്വാധീനിക്കും ..കഴിഞ്ഞ ദിവസം ഒരു പ്രശസ്ത ചൈല്‍ഡ്  സൈക്കോളജിസ്റ്റ് ന്റെ പഠന ക്ലാസ്സില്‍ കേട്ടത് ഓര്‍മ്മ യിലെത്തി 

"അമ്മയുണ്ടാക്കി തരാം നെയ്യപ്പം."എന്നിലെ മാതൃ ഭാവം പെട്ടന്നുണര്‍ന്നു.
അമ്മയെന്തോ ഉണ്ടാക്കിത്തരാന്‍ പോകുന്നു എന്ന തിരിച്ചറിവ് അവള്‍ക്കു ആവേശം നല്‍കി. ഒരു  ഉച്ചമയക്കത്തിന്റെ അവസരം നഷ്ട്ടപെട്ടെങ്കിലും ഞാനും തീരുമാനിച്ചു നെയ്യപ്പം ഉണ്ടാക്കാന്‍ . വൈകിട്ട് ഓഫീസില്‍ നിന്നും എത്തുന്ന ഭര്‍ത്താവിനും ഒരു സര്‍ പ്രൈ സ് ആകട്ടെ ..ഞാന്‍ കരുതി.

അടുക്കളയില്‍ എത്തുമ്പോള്‍ മകള്‍ കസേരപ്പുറത്ത് കയറി  ഷെല്‍ഫില്‍ നിന്നും എണ്ണ പ്പാത്രം എടുത്തു എനിക്ക് നീട്ടി. "പെട്ടന്ന് ഉണ്ടാക്കമ്മേ നെയ്യപ്പം " അവള്‍ ധൃതി കൂട്ടി.

എവിടെ തുടങ്ങണം. .. സത്യത്തില്‍ എങ്ങനെ ഉണ്ടാക്കും എന്നതിനെ ക്കുറിച്ച് എനിക്ക് വല്യപിടി ഒന്നുമില്ല. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന എന്റെ പാചക  പുസ്തകം ഞാന്‍ വലിച്ചെടുത്തു. ഗള്‍ഫില്‍ താമസത്തിന് തയാറായി പോരുമ്പോള്‍ അമ്മ  സമ്മാനിച്ചതായിരുന്നു ആ തടിയന്‍ പുസ്തകം.

ഉള്ളടക്കം നോക്കി . ഇല്ല നെയ്യപ്പം മാത്രമില്ല. മറ്റു പലതരം പലഹാരങ്ങള്‍ .. കഴിച്ചിട്ടുള്ളവയും ഇല്ലാത്ത വയുമായി ഒരു പാട് . ഇനിയെന്താ വഴി.നാട്ടില്‍ വിളിച്ചു അമ്മയോടോ അമ്മായി അമ്മയോടോ ചോദിക്കണം. പക്ഷെ ഭര്‍ത്താവിന്റെ ഫോണിലേക്ക് മിസ്ട്കാള്‍ കൊടുക്കാന്‍ മാത്രം ഫോണ്‍ ബാലന്‍സ് സൂക്ഷിക്കുന്ന ഞാന്‍ ആ വഴി ആലോചിച്ചിട്ട് കാര്യമില്ല.

ഒന്നടയുമ്പോള്‍  മറ്റൊന്ന്.അതാണല്ലേ പ്രമാണം . ഗൂഗിള്‍ തന്നെ ആശ്രയം. ലാപ്ടോപ് എടുത്തപ്പോള്‍ മോള്‍ സങ്കടത്തിലായി. ഇനി നെയ്യപ്പം കിട്ടില്ല എന്ന് തോന്നീട്ടാവും അവള്‍ ചിണുങ്ങി കരഞ്ഞു തുടങ്ങി.


"അമ്മേടെ പൊന്നിന് നെയ്യപ്പം കാട്ടിത്തരാം".... സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു.
"എനിക്ക് കാണണ്ട.. തിന്നാന്‍ വേണം.."
കരച്ചിലിന് ശക്തി ഏറി
. "അമ്മ ഉണ്ടാക്കി തരാം. ..എങ്ങനെയാ നെയ്യപ്പം ഉണ്ടാക്കുന്നതെന്ന് അമ്മേടെ ലാപ്ടോപില്‍ ആണുള്ളത്. അത് നോക്കി മോള്‍ക്ക്‌ ഉണ്ടാക്കിതരം..."എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടിട്ടോ അല്ലാതെയോ അവള്‍ കരച്ചില്‍ നിര്‍ത്തി എന്നോടൊപ്പം കൂടി.

'നെയ്യപം റെസീപ്പി'  എന്റര്‍  അടിക്കണ്ട താമസം എങ്ങനെ നെയ്യപ്പം ഉണ്ടാക്കാം എന്ന് പറയുന്ന സൈറ്റുകള്‍ നിരന്നു മുന്നില്‍. യു ട്യൂബ് വേണോ... അതോ വായിച്ചു നോക്കണോ ?  ... ആലോചിക്കേണ്ടി വന്നില്ല മകള്‍ വീഡിയോ  ചൂണ്ടി കാട്ടി.

അരിയുടെയും മറ്റു ആവശ്യമായ സാധനങ്ങളുടെയും അളവുകള്‍,മാവ് കൂട്ടേണ്ട വിധം ,ഉരുളിയില്‍ നെയ്യ് തിളക്കുമ്പോള്‍ കൂട്ട് ഇടുന്ന വിധം, പരുവമാകുന്ന നെയ്യപ്പത്തെ കോരി എടുക്കുന്നത്, ഒടുവില്‍ ചൂടുള്ള നെയ്യപ്പത്തെ മുറിച്ചു വായിലിട്ടു കാഴ്ചക്കാരെ നോക്കി "ആഹാ .."എന്നാസ്വദിച്ചു കൊതിപ്പിക്കുന്ന അവതാരകന്‍....നല്ല രൂപമൊത്ത നെയ്യപ്പങ്ങള്‍ വീണ്ടും വീണ്ടും എടുത്തു കാണിച്ചു തീരുന്ന ദൃശ്യം.

"വാ അമ്മെ .. നമുക്കുണ്ടാക്കാം നെയ്യപ്പം ".. ദൃശ്യങ്ങള്‍ പകര്‍ന്ന ആവേശത്തില്‍ മകള്‍ വീണ്ടും വിളിച്ചു .
മറ്റൊരു സൈറ്റ് കൂടെ നോക്കുന്നടവും ഉചിതം ഞാന്‍ വിചാരിച്ചു. ഒന്ന് രണ്ടു സൈറ്റ് കളിലൂടെ പരതി ഞാന്‍ തിരിഞ്ഞപ്പോ ളെക്കും പാവം കുട്ടി കസേരയിലിരുന്നു ഉറങ്ങി പ്പോയി . ആസ്വസതിന്റെയോ സഹതാപതിന്റെയോ എന്ന് വിവേചിക്കാനാവാത്ത ഒരു ദീര്‍ഘ നിശ്വാസം എന്നിലുയര്‍ന്നു. .

വൈകിട്ട് വീണ്ടും നെയ്യപ്പമുണ്ടാക്കാന്‍ മകളെയും കൂട്ടി അടുക്കളയിലെത്തി. തയ്യാറാക്കി വച്ചിരുന്ന കൂട്ട് പാനിലെ തിളച്ച എണ്ണ യിലേക്ക് ഒഴിച്ചപ്പോള്‍ ,കുറെ മുത്തുമണികള്‍ ചിതറുംപോലെ തെന്നി മാറി എണ്ണയില്‍ നീന്തുന്നത് കണ്ടു. "കൂട്ട് പിഴച്ചോ?" നിരാശയുടെ ആദ്യ മണി മുഴങ്ങി. കസേരപ്പുറത്ത് നിന്ന് എണ്ണയില്‍ വേകുന്ന നെയ്യപ്പത്തെ നോക്കി മകള്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.
thy

വെന്തിട്ടുണ്ടാവും എന്ന വിശ്വാസത്തില്‍ മറിച്ചിട്ടു. നിറം ചുവന്ന നെയ്യപ്പത്തെ ടിഷ്യു പേപ്പര്‍ നിരത്തിയ പ്ലേട്ടിലേക്ക് ഇട്ടു. ലോക ഭൂപടത്തില്‍ കാണുന്ന പല രാജ്യങ്ങളെയും ഓര്‍ മ്മി പ്പി ക്കും വിധം പരന്ന നെയ്യപ്പങ്ങള്‍.'അല്ല .. ഒരു തരം അപ്പങ്ങള്‍..' നിരാശയുടെ അടുത്ത മണിയും മുഴങ്ങി..എങ്കിലും ഏറെ വാത്സല്യത്തോടെ മോളോട് പറഞ്ഞു .. "ദാ മോളെ നെയ്യപ്പം.."

"ഇതെന്താ .....നെയ്യപ്പം ഇഡലി പോലെ വീര്‍ ത്തി ട്ടല്ലെ ... എനിക്ക് നെയ്യപ്പം മതി..... ഇത് വേണ്ടാ..." ദേഷ്യവും സങ്കടവും കൂടിക്കലര്‍ന്ന ഒരു നിസ്സഹായ ത എന്നിലാകെ പടര്‍ന്നു..അവളുടെ കുഞ്ഞു മനസ് നിറയെ വീ ഡി യോ യില്‍ കണ്ട രൂപമൊത്ത നെയ്യപ്പങ്ങള്‍ ആയിരുന്നു.........................

No comments:

Post a Comment