Friday, January 20, 2012

ഭാഗ്യവാന്‍

ഭാഗ്യവാന്‍


അന്ത്യ ശ്വാസത്തിനാര്‍ത്തിയില്‍  പൊങ്ങിയ

നെഞ്ചിനുള്ളില്‍ വലിഞ്ഞു കുറുകിയ കഫസ്വരം

'അച്ഛനെന്നെ പേര്‍ ചൊല്ലി വിളിച്ചല്ലോ 'ന്നു -

ച്ചത്തില്‍ പേര്‍ക്കുന്നു പെണ്ണൊരുത്തി.


തല്ക്കീഴു കരുതിയ ഒട്ടുമൊന്തയില്‍ നീര്‍ തേടി

നീണ്ട വലംകൈ  നെഞ്ചോട്‌ ചേര്‍ത്തി -

'ട്ടെത്തി  ഞാനച്ചാ'എന്ന് പുലമ്പുന്നോരുത്തന്‍


കുടഞ്ഞു വലിക്കാന്‍ ത്രാണി പോരാഞ്ഞി -

ട്ടിടംകൈ  പൊന്തിച്ചതും പിടിച്ചിടത്തിരുന്നോന്‍


ഒടുക്കം നീര്‍ വറ്റി ഒട്ടിയ തൊണ്ടയില്‍

ഒടുക്കത്തെ ചലനം പിടഞ്ഞു നീങ്ങെ

കോടിയ ചുണ്ടുകണ്ടോതി  മാലോകര്‍

ഭാഗ്യവാന്‍ ,

ചിരിച്ചുകൊണ്ടാന്ത്യം വരിച്ചവന്‍

5 comments:

  1. അന്‍പത് വയസ്സു കഴിഞ്ഞ പൂര്‍ണ്ണ ആരോഗ്യവാന്‍മാര്‍ പെട്ടെന്നൊരു ദിനം ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുമ്പോള്‍ നാട്ടുകാര്‍ പറയും- “ഭാഗ്യവാന്‍ കിടന്നു നരകിച്ചില്ലല്ലോ...”

    ReplyDelete
  2. വരികള്‍ നന്നായി..അല്ല വേദനാജനകമായി.

    ReplyDelete
  3. ഭാഗ്യവാന്മാര്‍ എന്ന് ഞാനുമാവര്‍ത്തിക്കട്ടെ..!

    ReplyDelete
  4. കവിത അസ്സലായി..
    കൊലപാതകത്തിന് കേസെട്ക്കണോ, ങെ..?!

    ReplyDelete