Thursday, April 21, 2011

തറവാട്



നിശബ്ദം ഇരുള്‍ വീണ പുല്‍ പാതയിലൂടെ

ആരോ നടന്നടുക്കുന്നതും കാത്ത്, കാത്തു -

വെച്ചോരു വെന്ചെമ്പക പൂക്കളിന്നീ

കാറ്റത്തുതറി വീഴവെ

മങ്ങിയ കുമ്മായ കൂട്ടടരും ചുവരുകള്‍ കാറ്റിനെ

മെല്ലെ മെല്ലെയെന്നു ശാസിക്കെ ,

ശീഘ്രമോടിയ  പല്ലിതന്‍ കാല്‍തട്ടി ,

വാല്‍തട്ടി അടരുന്നു ചുവരുകള്‍

കരയുന്നു തറവാട്

അന്തിക്ക് നല്ലെണ്ണ തിരി തെളിയതെയീ 
 
ഊജസു ചത്തൊരു   ഉമ്മറ പടവുകള്‍

ഉടയോനുപേക്ഷിച്ച  ചാവാലി പട്ടിക്കു

അന്തിയുറങ്ങുവാന്‍  പിന്നയും ബാക്കി

വരുമവര്‍ ഓണത്തിന്

നിശ്ചയം വിഷുവി -

നെന്നു ഓര്‍ത്തോര്‍ത്തു കാത്തു നില്‍ക്കുന്നു

കാതം കടന്നെതും കാറ്റിനിന്നാവതില്ലീ

കാത്തിരിക്കും  തറവാടിനോടോതുവാന്‍  സത്യമൊന്നും


മുറ്റത്തു  മാവില്‍ പടര്‍ന്നൊരു മുല്ലയും

പരിഭവം ഓതാതെ പൊഴിക്കുന്നു പുവുകള്‍

ഇനിയുമൊരു കാലം വരുമത് നിശ്ചയം

ടിയണയും കുരുന്നുകള്‍ മാല  തീര്‍ക്കുമീ പുക്ക ളാലേ


കളിവീട്‌ കെട്ടി കളിച്ചൊരാ   പൈതങ്ങള്‍

കടല്‍ കടന്നേറെ  അകന്നു പൊയ്

അറിയുന്നതെങ്കിലും അറിയാതെ മനതാരില്‍

വീണ്ടും വസന്തങ്ങള്‍ കാത്തിരിപ്പൂ


തൊട്ടി തുടിച്ചൊന്നു വെള്ളം വലിക്കുവാന്‍

തുരുമ്പ് ഊറി  നില്‍ക്കുന്ന  കപ്പിയും കൊതിക്കുന്നു

കാത്തുവച്ചൊരു  കുടിനീര്‍ കൊടുക്കുവാന്‍

കാത്തു കിടക്കുന്നീ കിണര്‍ തറവാടിന്‍ മക്കളെ


എവിടെയാണ് എവിടെയാണീ നിങ്ങളിനി

എന്നാണണയുക , ചോദിക്കുന്നിതേവരും

മണ്ണും മരങ്ങളും കാറ്റുമീ ന്ധ്യ യും

വിങ്ങും മനസോടെ   കാത്തിരിക്കുന്നീ    തറവാടും ...................



സംഗീത സുമിത്

No comments:

Post a Comment